കൊച്ചി : പശ്ചിമകൊച്ചിയിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത MDMA ഉൾപ്പെടെയുള്ള മയക്കുമരുന്ന് എത്തിച്ചു കൊടുത്ത വൈപ്പിൻ എളങ്കുന്നപ്പുഴ സ്വദേശി മാഗി ആഷ്ന (24 വയസ്സ്) യെയാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പശ്ചിമകൊച്ചിയിൽ വിവിധ സ്ഥലങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ MDMA, കഞ്ചാവ്, ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ് എന്നിവ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മയക്കുമരുന്ന് എത്തിച്ച യുവതിയെപ്പറ്റി വിവരം ലഭിച്ചത്. തുടർന്ന് മട്ടാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാഗി ആഷ്നയെ പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അശ്വതി ജിജി IPS, മട്ടാഞ്ചേരി പോലീസ് അസ്സിസ്റ്റന്റ് കമ്മീഷണർ കിരൺ പി.ബി. IPS, നാർകോട്ടിക് സെൽ അസ്സിസ്റ്റന്റ് കമ്മീഷണർ അബ്ദുൾ സലാം കെ.എ എന്നിവരുടെ നിർദ്ദേശാനുസരണം മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിബിൻ കെ.എ യുടെ നേതൃത്വത്തിൽ, സബ്ബ് ഇൻസ്പെകടർമാരായ മിഥുൻ അശോക്, സന്തോഷ് കെ ഡി, എ. എസ്.ഐ റാണി, എ.എസ്.ഐ ഇന്ദു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എഡ്വിൻ റോസ്, രെജിമോൻ, ബിനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, ബേബിലാൽ, എ എസ് ഐ ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് യുവതിയെ പിടികൂടിയത്. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
പശ്ചിമകൊച്ചിയിലെ പോലീസിന്റെ വൻ മയക്കുമരുന്ന് വേട്ടയിലെ മയക്കുമരുന്ന് എത്തിച്ചു കൊടുത്ത യുവതി അറസ്റ്റിൽ

Leave a Reply