കൊച്ചി : കൊച്ചി സിറ്റി പരിധിയിലും, ആലുവ പോലീസ് സ്റ്റേഷനിലും തുടർച്ചയായി എൻ.ഡി.പി.എസ് വിൽപന നടത്തുന്നതിന് അറസ്റ്റിലായ എറണാകുളം ജില്ലയിൽ ഞാറയ്ക്കൽ വളപ്പ് സ്വദേശി പുളിക്കൽ വീട്ടിൽ ചിന്നപ്പൻ മകൻ മയക്കം ഷാജി എന്ന് വിളിക്കുന്ന ഷാജി പി സി (54) എന്നയാളെയാണ് പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നർക്കോട്ടിക് ഡ്രഗ്സ് ആൻറ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമപ്രകാരം പൂജപ്പുര സെൻട്രൽ ജയിലിലടച്ചത്. എറണാകുളം ജില്ലയിൽ സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ 2024 ൽ 12.520 gm മെത്താംഫിറ്റാമിൻ കൈവശം വച്ചതിനും, കളമശ്ശേരി പോലീസ് സ്റ്റേഷനിൽ 2.415 gm മെത്താംഫിറ്റാമിൻ കൈവശം വച്ചതിനും, ആലുവ പോലീസ് സ്റ്റേഷനിൽ 47.9 gm മെത്താംഫിറ്റാമിൻ കൈവശം വച്ചതിനും ഇയാൾ പിടിയിലായിരുന്നതും റിമാൻറിൽ കഴിഞ്ഞിരുന്നതുമാണ്. കേരളത്തിന് പുറത്ത് നിന്നും വൻ തോതിൽ രാസലഹരികൾ കടത്തികൊണ്ട് വന്ന് കേരളത്തിൽ പല ജില്ലകളിലും വിപണനം നടത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച് വന്നിരുന്നയാളാണ് മയക്കം ഷാജി. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ജൂൺ മാസം അറസ്റ്റ് ചെയ്ത് ജയിലിൽ കഴിഞ്ഞിരുന്നതും കോടതിയിൽ നിന്നും ജാമ്യത്തിളിറങ്ങിയ ശേഷം വീണ്ടും ഇത്തരത്തിൽ രാസലഹരി കടത്തികൊണ്ട് വന്നതിനെ തുടർന്നാണ് 2025 മാർച്ച് മാസം ആലുവയിൽ 47.9 ഗ്രാം രാസലഹരിയുമായി ഇയാൾ പിടിയിലാകുന്നത്. തുടർന്ന് ഇയാൾക്കെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ പുട്ട വിമലാതിത്യ ഐ.പി.എസ് ന്റെ നിർദേശ പ്രകാരം പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നർക്കോട്ടിക് ഡ്രഗ്സ് ആൻറ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമ പ്രകാരം നടപടി സ്വീകരിച്ചത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം നർക്കോട്ടിക് സെൽ അസി. കമ്മീഷണർ അബ്ദുൾ സലാം പ്രൊപ്പോസൽ തയ്യാറാക്കുകയും, കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അശ്വതി ജിജി ഐ.പി.എസ് പ്രതിക്കെതിരെ PIT NDPS പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. തുടർന്ന് നടന്ന സ്ക്രീനീങ് കമമിറ്റിയും സർക്കാരും റിപ്പോർട്ട് അംഗീകരിച്ച് ടിയാനെതിരെ 3(1) ഓഫ് പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നർക്കോട്ടിക് ഡ്രഗ്സ് ആൻറ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമ പ്രകാരം ഉത്തരവിറക്കുകയായിരുന്നു. എന്നാൽ ആലുവയിലെ കേസിൽ പ്രതി ജാമ്യമെടുത്ത് പുറത്തിറങ്ങുകയും ഒളിവിൽ പോകുകയും ചെയ്യുകയായിരുന്നു. തുടർന്ന് സെൻട്രൽ പോലീസ് നടത്തിയ അന്വേഷണത്തിൽ 09.09.2025 തിയതി ടിയാനെ കണ്ടെത്തുകയും സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ അനൂപ് , ഷാജി, പോലീസ് ഉദ്ദ്യോഗസ്തരായ ഉണ്ണികൃഷ്ണൻ, ഹരീഷ് ബാബു, പ്രശാന്ത് ബാബു എന്നിവരാണ് ഉണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി പാർപ്പിച്ചിട്ടുളളതാണ്.
പി ഐ ടി – എൻ ഡി പി എസ് പ്രകാരം നിരവധി കേസുകളിലെ പ്രതിയായ മയക്കം ഷാജിയെ ജയിലിലടച്ചു


Leave a Reply