കൊച്ചി : നഗരമധ്യത്തിൽ രാത്രി സമയം കവർച്ചാ ശ്രമം തടഞ്ഞ ട്രാൻസ്ജൻഡർ യുവതിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതിയെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു.തോപ്പുംപടി രാമേശ്വരം വില്ലേജ് മലർ കണ്ടം വീട്ടിൽ വിഷ്ണു @കണ്ണൻ @മൈൻഡ് കണ്ണൻ (28) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30 മണിക്ക് എറണാകുളം ചിറ്റൂർ റോഡിൽ എസ്ആർവി സ്കൂളിനടുത്ത് ആയിരുന്നു സംഭവം. കൂട്ടുകാരോടൊത്ത് എടിഎം കൗണ്ടറിൽ നിന്നും പണം എടുക്കാൻ എത്തിയ കരിങ്കുന്നം സ്വദേശിനിയായ ട്രാൻസ്‌ജെന്റർ യുവതിയാണ് അക്രമത്തിന് ഇരയായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം ആണ് തടഞ്ഞുനിർത്തിയത്. ഒന്നാംപ്രതി ബൈക്കിൽ നിന്നിറങ്ങി യുവതിയുടെ കഴുത്തിൽ വാക്കത്തിവെച്ച് പണം ആവശ്യപ്പെടുകയായിരുന്നു. വാക്കത്തി തട്ടി മാറ്റി ഓടിയ യുവതിയുടെ പിന്നാലെ ഓടിയ ഒന്നാം പ്രതി വീണ്ടും തടഞ്ഞു നിർത്തി കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്നും മറ്റൊരു കത്തിയെടുത്ത് യുവതിയുടെ തുടയിൽ കുത്തുകയായിരുന്നു. തുടർന്ന് നെഞ്ചിൽ നെഞ്ചിൽ കുത്താനുള്ള പ്രതിയുടെ ശ്രമം തടഞ്ഞ യുവതിയുടെ കൈയിൽ ഗുരുതരമായി പരിക്കേറ്റു. തലയിൽ ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗത്തും കത്തി കൊണ്ടുള്ള ആക്രമണത്തിൽ മുറിവുകൾ ഉണ്ടായി. ആശുപത്രി ചികിത്സതേടിയ യുവതി സെൻട്രൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട മറ്റു രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.എറണാകുളം എസിപി കെ ലാൽജിയുടെ മേൽനോട്ടത്തിൽ, സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ, സബ്ഇൻസ്പെക്ടർ മാരായ വിപിൻ കുമാർ കെ. ജി, തോമസ് കെ. എക്സ്, കെ.ഫുൾജൻ, എ എസ് ഐ മാരായ ഗോപി, ഗോവിന്ദൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave a Reply