ഇടപ്പള്ളി : ഓൺലൈൻ തട്ടിപ്പ് കേസുകളിലെ പണം ഉപയോഗിച്ച് സംസ്ഥാനത്ത് വിവിധ ജ്വല്ലറിയിൽ നിന്ന് സ്വർണക്കട്ടികൾ വാങ്ങി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. ഇടപ്പള്ളി ടോൾ ജംഗ്ഷനിലുള്ള സ്വർണ്ണ വ്യാപാര സ്ഥാപനത്തിൽ നിന്ന് 400 ഗ്രാം ഗോൾഡും, 90 ഗ്രാം വെള്ളിയും വാങ്ങി സ്ഥാപനത്തെ പറ്റിച്ച് 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിലെ പ്രധാന പ്രതിയായ Muhammed Jihad, age 24, S/o Kunjahammed, Avunhipurath House, Vayapparapadi, Manjery, Malappuram. എന്നയാളെ കളമശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പിറ്റേദിവസം തന്നെ അറസ്റ്റ് ചെയ്തട്ടുള്ളതാണ്. രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ നടത്തുന്ന സൈബർ ചീറ്റിംഗ് കേസുകളിലെ പണം ഉപയോഗിച്ചാണ് ജ്വല്ലറിയിലെ ഗോൾഡ് പർച്ചേസ് ചെയ്തിരുന്നത്. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ജ്വല്ലറിയുടെ അക്കൗണ്ട് ഫ്രീസ് ആവുകയും ജുവല്ലറികൾക്ക് തുടർന്ന് ആ പണം ലഭിക്കാതിരിക്കുകയും ചെയ്യുന്നത്. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഉത്തരേന്ത്യയിൽ നിന്നും സൈബർ ഫ്രോഡ് കേസുകളിലെ പണം ഉപയോഗിച്ചാണ് ടിയാൻ ഇടപ്പള്ളിയിലെ സ്വർണ്ണ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും സ്വർണം വാങ്ങിയിട്ടുള്ളത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്. തുടർന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുന്നതാണ്. കളമശ്ശേരി എസ് എച്ഛ് ഓ ബൈജുവിന്റെ നേതൃത്വത്തിൽ എസ് ഐമാരായ സനീഷ് ടി എസ്, സുബീഷ് പി പി, സാംലെസ്ലി വൈ, എസ് സി പി ഓമാരായ കലേഷ്, സിജിൽ,വിനു, സി പി ഓ മാഹിൻ എന്നിവരും, തൃക്കാക്കര സ്റ്റേഷനിലെ ഷിബു, സുജിത്ത് എന്നിവരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Leave a Reply